ഇറച്ചിക്കോഴി വിൽപനയുടെ മറവിൽ വ്യാജമദ്യ വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ

മാന്നാർ ചെന്നിത്തലയില്‍ ഇറച്ചിക്കോഴി വില്‍പ്പനയുടെ മറവില്‍ വ്യാജ മദ്യം വിറ്റ സംഭവത്തിൽ 44കാരിയും സുഹൃത്തും അറസ്റ്റിൽ. രാത്രി വൈകിയും ഇറച്ചിക്കോഴി വാങ്ങാനായി നിരവധി പേർ കടയിലെത്തിയതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ പരിശോധനക്കിടയിലായിരുന്നു മിനിയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത്.
പൊലീസിനെ കണ്ട മിനി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടില്‍ പ്രജേഷ് നാഥ് (39), തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടില്‍ മിനി(44) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോട്ടയം പൊൻകുന്നം ഇളങ്ങുളത്ത് എക്സൈസിന്‍റെ വമ്പൻ ചാരായ വേട്ട നടന്നിരുന്നു. ഇരുനില വീട് കേന്ദ്രീകരിച്ച് ഹൈടെക് വ്യാജമദ്യം നിർമ്മിക്കുന്നതിനിടെ എക്സൈസ് സംഘം അവിടെയെത്തിയത്.