വിവാഹിതയായ യുവതിയെ ആറംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ബദായു: വിവാഹിതയായ യുവതിയെ ആറംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. ഉത്തർ പ്രദേശിലെ ഗ്രാമത്തിലാണ് സംഭവം.
കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ യുവതിയെയാണ് പ്രായപൂര്‍ത്തിയാവാത്ത അഞ്ചു പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ക്രൂരതയുടെ ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
ആറു പേരെയും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു. മുപ്പത്തിരണ്ടുകാരിയായ യുവതിയ്ക്ക് നേരെ അഞ്ചു മാസം മുൻപു നടന്ന ക്രൂരതയുടെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
കാട്ടില്‍ വിറക് എടുക്കാന്‍ പോയപ്പോള്‍ അഞ്ചു പേര്‍ ചേര്‍ന്നു തന്നെ ബലാത്സംഗം ചെയ്തതായും ആറാമന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയിൽ പറഞ്ഞ യുവതി വിവരം പുറത്തു പറഞ്ഞാല്‍ വിഡിയോ പുറത്തുവിടുമെന്നും ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.