13കാരിയെ പീഡിപ്പിച്ചു,സംഭവം പുറത്തറിയാത്തെ ഇരിക്കാൻ പെൺകുട്ടിയെ കൊലപ്പെടുത്തി

റാഞ്ചി: 13കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ . 35കാരനായ ശംഭു സിങ്ങാണ് അറസ്റ്റിലായത്. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം .കഴിഞ്ഞ ജനുവരി 25ന് കൊല്ലപ്പെട്ട പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ ശുചിമുറിയിൽ വച്ചായിരുന്നു അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചത്.
പെൺകുട്ടി വാഷ്റൂമിൽ പോയപ്പോൾ ശംഭു സിങ് പിന്തുടർന്നെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു ഉണ്ടായത്. പുറത്ത് പറഞ്ഞാൽ പെൺകുട്ടിയുടെ കുടുംബത്തെ മുഴുവൻ ഉപദ്രവിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ജനുവരി 26ന് അർധരാത്രി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഗുളിക നൽകുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. ബുധനാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു ഉണ്ടായത്. പെൺകുട്ടിയുടെ പിതാവ് പാങ്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ കുടുംബവും ശംഭു സിങ്ങിന്‍റെ കുടുംബവും തമ്മിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസ് ഉണ്ടായിരുന്നു. ഇതാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.